0

FOODS FOR LONGEVITY

in
Read on for some nutrients or foods that may add years to your life or help improve lifespan.






Broccoli For Cancer Protection







Whole Grains Like Oats For Cardiovascular Health





Strawberries For Brain, Bone And Brawn








Dark Chocolate For Anti-Inflammation










Tomatoes For Cancer Prevention









Beets For Betaine Power
















Walnuts For Lower Cholesterol

|
0

A typical conversation with a visiting NRI…..

Self: Hi! Home for a holiday? Are you going back…..or…?


NRI: Yes…yes…I am going back as soon as possible.


Self: But…your parents are here. There are also many new malls now where you can get everything you want. Its even cheaper than in the US, Europe or Canada or Australia.


NRI: Yes…..things are real cheap here in India….products are very good……the malls are also very good…..restaurants are excellent. But….the roads and the traffic are so terrible….I can’t wait to get back.


Self: Yes…I agree….but….that’s only one relatively small factor….surely you can adjust and put up with that. The situation would improve once the Metro is operational.


NRI: No…No. Why should I put up with the traffic and the crowds and the garbage? Why should I adjust? Its impossible.


Self: OK….lets change the subject. How are your parents? I heard your mother had some health problem. Is she ok now?


NRI: Oh… yeah…she’s ok! Doctors have given her some medicines. Dad is there to take care of her.


Self: But he is old ……how will he manage? Besides, both will be missing all of you so much. Loneliness is terrible. That itself can lead to so many diseases.


NRI: He’ll manage. He has to adjust, I guess.


Self: OK…..how is life in America? What do you eat at home?. The usual Idlis, Dosas Upma etc. that you like so much? Indian food, particularly South Indian food is considered the healthiest! It contains all essential nutrients in a very balanced way.


NRI: Well…no…not really. We normally eat cereals for breakfast….straight from boxes. I carry sandwiches for lunch or eat some salad at the cafeteria (everything is so expensive). For dinner we take out some food stored in the freezer and heat it in the microwave….and that’s it. Its difficult to cook every day, you know….so we cook once a week and store it in the freezer.


Self: But that’s not healthy. Also, eating packaged & processed food every day could lead to many diseases. We read about this every day.


NRI: Oh…. no problem. We adjust. We sometimes eat meat to make up for the proteins.
Self: But you are traditionally a vegetarian, I thought. Vegetarianism is considered a better option for general health, animal rights and for spiritual reasons….. and many westerners are now becoming vegetarians. So…why have you switched to non-veg?


NRI: Well…its no big deal really. One has to adjust.
Self: It must be cold where you live…..you have lived all your life in warm South India.


NRI: Yes…its terribly cold out there with months of snow….but we have central heating. We don’t go out much….but its...ok. We learn to adjust.


Self: How is your wife? Does she also work? What about the children?


NRI: Of course…! She has to work! We can’t manage with one person working. We have mortgages to pay. We both leave our home at 8 am and are back at 6 pm. We have only one child who comes from school and stays alone till we come home. He watches TV and eats something from the freezer. Some of our friends are even opting not to have any children….so that they could save all the trouble. God!…..Children are such a responsibility!


Self: Yes…that they certainly are.


NRI: Children are also very expensive. Their clothes, food, eating out, vacations….buying new stuff every few months just to keep up with their peers in school….its terrible!


Self: So how do you manage? What about the culture? The sexual freedom and so on? Aren’t you worried about these adverse influences on your children?


NRI: No one bothers about all that. Its part of life. If my son adopts that lifestyle…that’s ok with me. We need to adjust and get on with life.


Self: I understand that due to the recession and its aftermath there is a subtle antagonism towards foreigners and immigrants. Is that true?


NRI: Well….yeah…sometimes you do sense a mild discrimination and bigotry. Recently in fact, someone shouted out an abuse at my wife when she was out shopping. Someone at school called out ‘Paki go home’ to my son. But these things are rare…. because…. by and large, we keep to ourselves. We rarely interact with the whites or the other immigrants. Even they prefer to keep to themselves. We have our own small Indian groups with whom we socialize. So…such racist incidents are kept to the minimum. We adjust and learn to manage.


Self : What about entertainment? Do you get Indian TV channels and programs? Do you eat out often?


NRI: Indian channels are usually pay channels and very expensive. So…we don’t have them. We manage with the local english programs. We do see Indian movies sometimes. They are expensive and you need to drive for an hour to get to the cinema hall. So….we don’t do it very often. Eating out is very expensive. Indian food is even more expensive.


Self: Where do you live in the US and do you own a house?


NRI: We live in a locality with lot of Hispanics, Koreans and Chinese. We have bought a house on mortgage recently. Its not very big actually. Just a two bedroom twin home of about 1000 sq ft. Unfortunately prices have dropped recently. But we like it.


Self: But you have a fairly big home in India……...


NRI: Yes……but…..what have I got in India? Nothing!


Self: What do you do if one of you is ill? Do any neighbors help?


NRI: Actually….one of my neighbors is a Korean man who lives with his girlfriend. On the other side are two….er…..too. We have to help ourselves most of the time. Our Indian friends live some distance away…..and no one will help if we are ill. Everyone is so busy with their own work.


Self: What sort of work do you do in the US? Is it some highly specialized cutting edge work……. for which you cannot get a job in India?


NRI: Actually…..I am a software engineer. I had a good job till recently, but I got laid off and had a terrible three months. I have recently been called for an interview for a temporary contract position. I may get it. Things are looking good…yeah…..I am ok!


Self: But you would be able to get a very good…highly paying job in India. India’s booming with a very high rate of growth!


NRI: Yes…I know. I’ll probably get a much better salary than what I get in the US…. and maybe I’ll be able to save much more too….but…it’s so difficult to adjust to the traffic and the crowds in India…you know. Its impossible to come back.


Self: OK then….. goodbye and good luck!


(I think to myself as I say goodbye)……Yeah.. right! You can adjust to packaged food and poor health, small dark wooden home, heavy mortgages, terrible weather conditions, lack of family, lonely parents, bad cultural environment, racial abuse, loss of dignity & self respect, job insecurity and even your basic principles……but you can’t adjust to simple traffic conditions in India! How incongruous can you get!

|
0

വിഷുക്കൈനീട്ടം





വീട്ടിലെ കാരണവരും മുതിര്‍ന്നവരും ഇളയവര്‍ക്ക് വിഷുദിനത്തില്‍ നാണയങ്ങള്‍ നല്‍കുന്നതിനെയാണ് വിഷുക്കൈനീട്ടം എന്ന് പറയുന്നത്.
വിഷുക്കണിയില്‍ താലത്തില്‍ വച്ച നാണയങ്ങളില്‍ നിന്നുമാണ് കൈനീട്ടം നല്‍കുന്നത്. രാവിലെ കണി കണ്ട ശേഷം കുളിച്ച് കോടി വസ്ത്രവും ധരിച്ചെത്തുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ മുമ്പില്‍ വിഷുക്കൈ നീട്ടത്തിനായി നിരനിരയായി നില്‍ക്കും.

വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. ദാനശീലരും ധനവാന്മാരുമായ കാരണവന്മാരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവനും ഭാഗ്യം നല്‍കുമെന്നതിനാല്‍ കൈനീട്ടം വിഷുവിന് ഒഴിവാക്കുന്നതാണ്. കൈനീട്ടം നല്‍കുന്നതും വര്‍ഷം മുഴുവന്‍ കൈ ഒഴിയാതിരിക്കുന്നതിന് നല്ലതാണത്രെ.


കൈനീട്ടം നേടിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്സാഹത്തിമിര്‍പ്പാണ്. കമ്പിത്തിരിയും പടക്കങ്ങളുമായി പിന്നെ പടക്കം പൊട്ടിക്കലാണ്. മലബാറിലാണ് വിഷുവിനോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത്. വടക്കേ മലബാറില്‍ ''കണി കണിയേ.....എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ വീടുകള്‍ തോറും കയറിയിറങ്ങും. വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് അരി കൊണ്ടുണ്ടാക്കിയ കണിയപ്പം എന്ന പലഹാരം നല്‍കുകയും ചെയ്യും.








|
0

ക്ളാസ് മുറികളെ ഇവര്‍ ഭയപ്പെടുന്നു

കൈവിട്ട് പോകുന്ന കൗമാരങ്ങള്‍-3 / പി.പി കബീര്‍- മാധ്യമം



പ്രമുഖ ഇന്ത്യന്‍ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു സൂരജ്. പ്ളസ്വണ്ണിന്‍െറ ഫലം വന്നപ്പോള്‍ മാര്‍ക്ക് വളരെ കുറഞ്ഞു. മറ്റ് വിദ്യാര്‍ഥികളെ അപേക്ഷിച്ച് സൂരജിന് മാര്‍ക്ക് കുറഞ്ഞതില്‍ സ്കൂളിന് അപമാനബോധം. ഇങ്ങനെ പോയാല്‍ സ്കൂളിന്‍െറ സല്‍പ്പേര് സൂരജ് നഷ്ടപ്പെടുത്തുമെന്ന് അധ്യാപകര്‍ക്ക് ആശങ്ക. അതുകൊണ്ട് പ്ളസ്ടുവിന് സൂരജിനെ സ്കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കേണ്ടെന്ന് മാനേജ്മെന്‍റ് തീരുമാനിച്ചു. അങ്ങനെ സ്കൂളില്‍ നിന്ന് സൂരജ് പുറത്തായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുത്തുവാക്കുകള്‍ക്കും ശകാരങ്ങള്‍ക്കും നടുവില്‍ ഒറ്റപ്പെട്ട അവന്‍െറ ഉറക്കം നഷ്ടപ്പെട്ടു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നശിച്ചു. ആശിക്കാന്‍ ഒന്നുമില്ല. ആശ്വസിപ്പിക്കാന്‍ ആരുമില്ല. ഒടുവില്‍ മരണമാണ് തന്‍െറ വഴിയെന്ന് അവന്‍ സ്വയം തീരുമാനിച്ചു. മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യ പിറ്റേദിവസത്തെ പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്തയായി ഒതുങ്ങി. കൗമാരക്കാരനായ സൂരജിനെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആരും അന്വേഷിച്ചില്ല.

കൂട്ടുകുടുംബ വ്യവസ്ഥയയിലെ സുരക്ഷിതത്വം വിദ്യാര്‍ഥികള്‍ക്ക് പുറത്തും നല്‍കുന്നതായിരുന്നു പണ്ടുകാലത്തെ ഗുരുകുലവിദ്യാഭ്യാസം. ഔചാരികതകള്‍ക്കപ്പുറം ഗുരുവും ശിഷ്യനും തമ്മിലെ ബന്ധം അവിടെ ദൃഢമായിരുന്നു. ശിഷ്യനെ നാളെയുടെ നല്ല പൗരനായി കണ്ട ഗുരുക്കന്‍മാരുടെയും ഗുരുവിനെ രക്ഷിതാവിന്‍െറ സ്ഥാനത്ത് പ്രതിഷ്ഠിച്ച ശിഷ്യന്‍മാരുടെയും കാലം. ഇന്ന് വിദ്യാഭ്യാസത്തിന്‍െറയും വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും ധര്‍മവും അര്‍ഥതലങ്ങളും മാറി. വിദ്യാഭ്യാസം കേവലം കച്ചവടച്ചരക്കും അധ്യാപനം തൊഴിലും വിദ്യാലയങ്ങള്‍ ലാഭം കൊയ്യാനുള്ള വാണിജ്യ കേന്ദ്രങ്ങളുമായി. അവിടെ വിദ്യാര്‍ഥി വിദ്യാഭ്യാസം വിലയ്ക്ക് വാങ്ങാനെത്തുന്ന ഉപഭോക്താവ് മാത്രമാണ്. സ്കൂളുകള്‍ കച്ചവടലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെ വൈവിധ്യവല്‍കരിച്ചു. വിദ്യാര്‍ഥിക്ക് യൂനിഫോമും പാഠപുസ്തകവും നല്‍കുന്നതുമുതല്‍ എഴുതിയ പരീക്ഷയുടെ ഫലം അറിയാനുള്ള അവന്‍െറ അവകാശം വരെ കച്ചവടമാണ്. നൂറുശതമാനം വിജയം കൊട്ടിഘോഷിക്കാന്‍ വിദ്യാര്‍ഥികളെ അടവെച്ച് വിരിയിച്ചെടുക്കുന്ന സമ്പ്രദായമാണ് ഗള്‍ഫ് നാടുകളിലെ പല സ്കൂളുകളും പിന്തുടരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഫോസ ഖത്തര്‍’ എന്ന സംഘടന അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ സ്കൂള്‍ മാനേജ്മെന്‍റുകളുടെ നയങ്ങളിലും സമീപനങ്ങളിലും തങ്ങള്‍ അസംതൃപ്തരാണെന്നാണ് ഖത്തറിലെ 42 ശതമാനം രക്ഷിതാക്കളും പ്രതികരിച്ചത്. സ്കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നതായി 50 ശതമാനം രക്ഷിതാക്കള്‍ പറഞ്ഞു. 32 ശതമാനം രക്ഷിതാക്കള്‍ മാത്രമാണ് വിദ്യാഭാസത്തിന്‍െറ ഗുണനിലവാരത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചത്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് സി.ബി.എസ്.ഇയടക്കം പഠനത്തിലും പരീക്ഷാ സമ്പ്രദായങ്ങളിലും ഒട്ടേറെ നൂതന മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും അവയൊന്നും ഫലപ്രദമായി നടപ്പായിട്ടില്ല. കുട്ടികളുടെ കഴിവോ താല്‍പര്യങ്ങളോ നോക്കാതെ എല്ലാവരെയും കൂടുതല്‍ മാര്‍ക്ക് നേടുന്നരവാക്കി മാറ്റുക എന്നത് അധ്യാപനരീതികളുടെ പൊതുലക്ഷ്യമായി മാറിയിട്ടുണ്ട്. കഴിവിനപ്പുറം കാണാപ്പാഠം പഠിക്കാനുള്ള സാമര്‍ഥ്യത്തിന്‍െറ അളവുകോലായി പരീക്ഷകളുടെ എണ്ണം കൂടി. എപ്പോഴും പലതരം പരീക്ഷകള്‍. ഇതിന് പുറമെ ട്യൂഷനും. പരീക്ഷകളെക്കുറിച്ച ചിന്തകളും അവയില്‍ പരാജയപ്പെടുമോ എന്ന ആശങ്കയും വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല. വാര്‍ഷിക പരീക്ഷകള്‍ ഒരു ഭീകരാക്രമണം പോലെ തങ്ങളെ പേടിപ്പെടുത്തുന്നതാണെന്നാണ് ഒരുകൂട്ടം പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടത്. പരീക്ഷയുടെ വേവലാതികള്‍ പലപ്പോഴും ആദ്യം പിടികൂടുക വിദ്യാര്‍ഥികളെയല്ല, രക്ഷിതാക്കളെയാണ്. മകന്‍െറ ഉയര്‍ന്ന മാര്‍ക്ക് അവന്‍െറ വിജയത്തിനൊപ്പം അവരുടെ അഭിമാനത്തിന്‍െറ അടയാളം കൂടിയാണ്. അങ്ങനെ മക്കള്‍ ഉയര്‍ന്ന മാര്‍ക്ക് നേടേണ്ടത് അവരുടെ കൂടി ആവശ്യമായി മാറുന്നു. സ്കൂളിന്‍െറ വിജയശതമാനം നിലനിര്‍ത്തേണ്ടത് അധ്യാപകരുടെയും. എത്ര നന്നായി പഠിച്ചാലും പരീക്ഷയില്‍ പിന്നാക്കം പോകാന്‍ ഈ സമ്മര്‍ദ്ദങ്ങള്‍ ധാരാളം. കൂടുതല്‍ പണവും സൗകര്യവുമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാന്‍ സി.ബി.എസ്.ഇയുടെ ഇന്‍റര്‍നാഷനല്‍ സിലബസ് സംവിധാനം കൂടി വന്നതോടെ ഒരു പന്തിയില്‍ രണ്ട് വിളമ്പെന്ന അവസ്ഥ സ്കൂളുകളിലും സംജാതമായി.
പഠനത്തിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് പീഢനമായി മാറുന്ന ഒന്നാണ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍. ഇവിടെ പലപ്പോഴും വിദ്യാര്‍ഥികളുടെ അഭിരുചിയേക്കാള്‍ രക്ഷിതാക്കളുടെ കോംപ്ളക്സുകള്‍ക്കായിരിക്കും മുന്‍തൂക്കം. മക്കള്‍ പാട്ടിലും നൃത്തത്തിലും ചിത്രരചനയിലുമൊക്കെ പങ്കെടുക്കുന്നു എന്നത് പല രക്ഷിതാക്കളും അഭിമാനമായി കാണുന്നു. സ്കൂള്‍ പഠനവും ട്യൂഷനും കഴിഞ്ഞുള്ള സമയം ഇത്തരം പരിശീലനങ്ങള്‍ക്കാണ് നീക്കിവെക്കുക. തന്‍െറ കുട്ടിക്ക് യഥാര്‍ഥത്തില്‍ പാടാനും ആടാനും വരക്കാനും കഴിവും അഭിരുചിയുമുണ്ടോ എന്ന് പലരും ചിന്തിക്കുന്നില്ല.
അവധിക്കാലത്ത് പോലും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. സമ്മര്‍ ക്യാമ്പുകളും വിന്‍റര്‍ ക്യാമ്പുകളും അവരുടെ അവധിക്കാലങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇത്തരം ക്യാമ്പുകളാകട്ടെ പലപ്പോഴും അതിന്‍െറ നടത്തിപ്പുകാര്‍ക്ക് കുട്ടികളിലെ കായിക, സര്‍ഗ വാസനകള്‍ പോഷിപ്പിക്കാനുള്ള വേദി എന്നതിനേക്കാള്‍ ചുരുങ്ങിയകാലം കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളാണ്. രക്ഷിതാക്കള്‍ക്കാകട്ടെ, അവധിക്കാലത്ത് മക്കളെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള ഒരു കേന്ദ്രവും.

‘അധ്യാപക-വിദ്യാര്‍ഥി ബന്ധം തികച്ചും യാന്ത്രികമാണെന്നതും അധ്യാപകര്‍ക്ക് സാമൂഹിക പ്രതിബദ്ധത കുറയുന്നു എന്നതും ഗള്‍ഫിലെ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്. ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളിലെ പൊതു സവിശേഷതയായ കുറഞ്ഞ ശമ്പളമാണ് ഇതിന് കാരണം. യോഗ്യതയും പരിചയവുമുള്ള അധ്യാപകര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ തയ്യാറാകില്ലെന്നത് സ്വാഭാവികം. ഒരു അധ്യയനവര്‍ഷത്തില്‍ തന്നെ അധ്യാപകര്‍ പലതവണ മാറിവരുന്നതും മതിയായ യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും. ഈ പരിമിതികളെല്ലാം മാറികടന്ന് നല്ല മാര്‍ക്ക് നേടുക എന്നത് കുട്ടികളുടെ ബാധ്യതയായി മാറുമ്പോള്‍ അവര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്നതില്‍ അത്ഭുതമില്ല’-ദീര്‍ഘകാലം ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ജോലി ചെയ്ത ഒരു മുതിര്‍ന്ന അധ്യാപകന്‍ പറയുന്നു.

സ്കൂളുകള്‍ക്ക് മാനുഷികത എത്രമാത്രം നഷ്ടപ്പെടുന്നു എന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ഖത്തറിലെ ഒരു ഇന്ത്യന്‍ സ്കൂളിലുണ്ടായ സംഭവം. പഠനത്തില്‍ പിന്നാക്കമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ ക്ളാസുകളില്‍ നിന്ന് ചില വിദ്യാര്‍ഥികളെ പുറത്താക്കി. ഈ കുട്ടികള്‍ അവിടെ തുടര്‍ന്ന് പഠിച്ചാല്‍ സ്കൂളിന്‍െറ വിജയശതമാനത്തെ ബാധിക്കുമെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ ന്യായം. പഠനത്തില്‍ പിന്നാക്കമെന്ന് ഇവര്‍ പറയുന്നത് തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന മാര്‍ക്കിലെത്താത്ത വിദ്യാര്‍ഥികളെയാണ്. അല്ലാതെ തോല്‍വിയുടെ വക്കില്‍ നില്‍ക്കുന്നവരെയല്ല. സ്കൂളിനോടും അധ്യാപകരോടും സമൂഹത്തോടുതന്നെയും കുട്ടികളില്‍ നിഷേധാത്മക മനോഭാവം വളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായിക്കൂ.

|
0

സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍ ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച് കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട് സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍.


ഒരുകോടി രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും  കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

വീടിന്‍റെ ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. “ഒന്നര  വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും  പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും  ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ അറിയൂ” - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍
വ്യക്തമാക്കി.


കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാം‌തോട്ടമെന്ന മലയോര ഗ്രാമത്തില്‍ മണ്‍‌ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം
മാത്രമായി അവശേഷിക്കുകയാണ്. 

|
0

ജയചന്ദ്രന്‍ പ്രേക്ഷകരെ പറ്റിച്ചോ?

അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റ് എന്ന റിയാലിറ്റി ഷോ കാണികളെ പൊട്ടന്മാരാക്കുകയാണെന്ന് പരക്കെ ആക്ഷേപം. പാവങ്ങളില്‍ പാവത്താനായ ഗായകന്‍ ജയചന്ദ്രനെ വച്ച് ഒരു സെന്‍സേഷണല്‍ രംഗമുണ്ടാക്കി പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റി’ന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് നെറ്റില്‍ പ്രചരിക്കുന്നത്.



അമൃത ടിവി അടുത്ത ദിവസം പ്രക്ഷേപണം ചെയ്യാന്‍ പോകുന്ന ‘സൂപ്പര്‍ സ്റ്റാര്‍ ദ അള്‍‌ട്ടിമേറ്റി’ന്റെ അടുത്ത എപ്പിസോഡിന്റെ പരസ്യമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ യൂസര്‍മാര്‍ ഉഴുതുമറിക്കുന്നത്. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ പരസ്യം ഇനിപ്പറയും വിധമാണ് -
ഒരു മത്സരാര്‍ത്ഥി ധനുഷ് പാടിയ കൊലവെറിപ്പാട്ട് പാടാന്‍ തുടങ്ങുന്നു. കൊലവെറി കേള്‍ക്കുന്നതോടെ അസ്വസ്ഥനാകുന്ന ഗായകന്‍ ജയചന്ദ്രന്റെ മുഖമാണ് പിന്നീട് നമ്മള്‍ കാണുക. പാട്ട് തുടരുന്നു. ഉടന്‍, കയ്യുയര്‍ത്തി ‘ഇതാരാ പാടന്‍ പറഞ്ഞത്?, ഞാന്‍ പോണൂ’ എന്നും പറഞ്ഞ് എഴുന്നേല്‍ക്കുന്നു. അണിയറയില്‍ ‘സാറേ സാറേ പോകല്ലേ’ എന്ന കോറസ് ഉയരുന്നു. എന്നാല്‍ ‘അമൃതയിലെ പരിപാടിയില്‍ കൊലവെറി പാടാന്‍ പറ്റില്ല’ എന്നും പറഞ്ഞ് ജയചന്ദ്രന്‍ പുറത്തേക്ക് പോകുന്നു.

|
0

നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി


നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി

madhyamam: കോഴിക്കോട്: നെറ്റ്വര്‍ക്-മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടരവേ ആരോഗ്യപാനീയ വില്‍പനയെന്ന പേരില്‍ അമേരിക്കന്‍ കുത്തക കമ്പനി മണിചെയിന്‍ തട്ടിപ്പുമായി സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. അമേരിക്കയില്‍ പരീക്ഷിച്ച് തകര്‍ന്ന മൊണാവി (MONAVIE) കമ്പനിയാണ് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ആരോഗ്യപാനീയം പ്രചരിപ്പിക്കുക വഴി കേരളീയരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. എണ്ണായിരം രൂപ ക്ക് നാലുകുപ്പി ഹെല്‍ത്ത് ജൂസ് നല്‍കുകയും തുടര്‍ന്ന് ഇരുവശങ്ങളിലും കണ്ണിചേര്‍ത്ത് ലക്ഷങ്ങള്‍ കമീഷനായി തട്ടുകയുമാണ് മൊണാവിയുടെ പദ്ധതി.
ആര്‍.എം.പി, ആംവെ തുടങ്ങി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ പ്രവര്‍ത്തിച്ച് കോടികള്‍ നേട്ടമുണ്ടാക്കിയ ഇടത്-വലത് തൊഴിലാളി സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ കണ്ണികളില്‍ മുഖ്യ പ്രചാരകരായി രംഗത്തുണ്ട്.

നാലുകുപ്പി ജൂസില്‍ ഓരോന്നും രക്ത ശുദ്ധീകരണം, കരളിന് ദൃഢത, ഹൃദയ സുരക്ഷ, സൗന്ദര്യം എന്നിവ ഉറപ്പാക്കുമെന്നാണ് പ്രചാരണം. രണ്ടായിരം രൂപ വീതം  നല്‍കി  നാലുകുപ്പി ജൂസ് വാങ്ങുന്നതോടെ ഒരാള്‍ ശൃംഖലയില്‍ കണ്ണിയാവുന്നു. ഇതില്‍ രണ്ടുകുപ്പി വിറ്റാല്‍ കുപ്പിക്ക് 860 രൂപ തോതില്‍ കമീഷന്‍ ലഭിക്കും. ഈ കുപ്പി വാങ്ങുന്നവരും ശൃംഖലയില്‍ കണ്ണിയാവും.  ഇവരും നാലുകുപ്പി വീതം വാങ്ങണം.
ഇങ്ങനെ ഇടതും വലതുമായി കണ്ണി വളരുന്നതനുസരിച്ച് ത്രികോണ കണ്ണിയിലെ മുകളിലുള്ളവര്‍ക്ക് 430 രൂപ വീതം ലഭിച്ചുകൊണ്ടിരിക്കും. കമീഷന്‍ കൈയില്‍ കിട്ടണമെങ്കില്‍ ഉപയോഗിച്ചാലും ഇല്ളെങ്കിലും ഓരോ കണ്ണിയും പ്രതിമാസം കുറഞ്ഞത് രണ്ടു കുപ്പി ജൂസ് വാങ്ങിയിരിക്കണം.


താഴെ കണ്ണിയില്‍ എത്രപേര്‍ ചേര്‍ന്നാലും  രണ്ടുകുപ്പി വാങ്ങണമെന്നതാണ് കമ്പനിയുടെ തന്ത്രങ്ങളിലൊന്ന്. നാലായിരം രൂപ നല്‍കി രണ്ടുകുപ്പി ജൂസ് വാങ്ങുന്നവര്‍ കൂടുതല്‍ ലാഭത്തിനായി താഴെ കണ്ണികളെ ചേര്‍ത്തുകൊണ്ടേയിരിക്കും.


അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് സൊസൈറ്റി അമേരിക്കയില്‍ നിരോധിച്ച ‘ആരോഗ്യ പാനീയ’മാണ് ലാഭകൊതിമൂത്ത ടീം ലീഡര്‍മാര്‍ കേരളത്തില്‍  വിറ്റുകൊണ്ടിരിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമോ ഹാനികരമോ എന്നൊന്നും ആലോചിക്കാതെ കമീഷന്‍ മാത്രം ലക്ഷ്യമിടുന്ന കണ്ണികള്‍ കൂടുതല്‍ പേരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.


ആര്‍.എം.പി നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയിലൂടെ കോടികള്‍ നേട്ടമുണ്ടാക്കിയ തിരുവനന്തപുരത്തെ ഡോ. എന്‍. ഷംസുദ്ദീന്‍, അഭിലാഷ് തോമസ്, സജീവ് നായര്‍ എന്നിവരാണ് മൊണാവിയുടെ കേരളത്തിലെ മുഖ്യപ്രചാരകര്‍. ആര്‍.എം.പിക്കെതിരെ നടപടി വന്നതോടെ ഇവരുടെ കീഴിലുണ്ടായിരുന്ന കണ്ണികളെ മൊണാവിയുടെ പ്രചാരകരായി നിയോഗിച്ച് ജില്ലകള്‍ തോറും പരിശീലന ക്ളാസുകള്‍ നടത്തിവരുന്നു. വയനാട്ടില്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിക്കെതിരെ ആദ്യമായി പൊലീസില്‍ പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവാണ് മൊണാവിയുടെ വയനാട്ടിലെ മുഖ്യ പ്രചാരകന്‍.


വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന മൊണാവിയുടെ പരിശീലന ക്ളാസുകളില്‍ ഐ.എന്‍.ടി.യു.സി-സി.ഐ.ടി.യു നേതാക്കളെന്ന് പരിചയപ്പെടുത്തി നിരവധിപേര്‍ പങ്കെടുത്തിരുന്നു. സാധാരണക്കാരായ താഴെത്തട്ടിലെ ‘കണ്ണികള്‍’ കുത്തുപാളയെടുത്താലും സംഘടന വളരട്ടെ എന്ന ലക്ഷ്യത്തോടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ സംഘടിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് രംഗത്തുണ്ട്.
1978 ലെ പ്രൈസ് മണി ചിറ്റ്സ് സര്‍ക്കുലേഷന്‍ നിരോധനനിയമമനുസരിച്ച്   ഇത്തരം തട്ടിപ്പു കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെങ്കിലും പൊലീസിലെ ചില ഉന്നത ഓഫിസര്‍മാര്‍  വരെ മൊണാവിയുടെ ടീം മേധാവികളായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.


കണ്ണിചേര്‍ക്കല്‍ തകൃതിയായി നടക്കുന്നതിനാല്‍ കേരളത്തിലെ ഓരോ ടീം ലീഡര്‍ക്കും  പ്രതിമാസം 64 ലക്ഷം രൂപ കമീഷന്‍ ലഭിക്കുമെന്ന് മൊണാവിയുടെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

|
0

ജ്യോതി 'ഇത്തിരിക്കുഞ്ഞി'

Jyoti Amge
 
പൊക്കമില്ലായ്മ പൊക്കമാക്കിയവരുടെ കൂട്ടത്തിലേയ്ക്ക് ഇന്ത്യന്‍ നിന്നും ഒരു ഇത്തിരിക്കുഞ്ഞി. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രക്കാരിയായ ജ്യോതി ആംഗേ.


62.8 സെന്റീമീറ്ററാണ് ജ്യോതിയുടെ പൊക്കം. രണ്ടുവര്‍ഷം മുമ്പ് പതിനാറാം വയസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞ പെണ്‍കുട്ടിയെന്ന ലോകറെക്കോര്‍ഡ് സ്വന്തമാക്കിയ ജ്യോതി പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതോടെയാണ് ഗിന്നസ് ബുക്കിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന ഗണത്തിലേയ്ക്ക് മാറിയത്.


അമേരിക്കയില്‍നിന്നുള്ള ബ്രിജിറ്റ് ജോര്‍ദാന്റെ പേരിലായിരുന്ന 'ഇത്തിരിക്കുഞ്ഞി' പട്ടമാണ് ജ്യോതി കൈക്കലാക്കിയിരിക്കുന്നത്. 69.49 സെന്റിമീറ്ററാണു ബ്രിജിറ്റിന്റെ ഉയരം.


ജ്യോതിയുടെ ഉയരം സംബന്ധിച്ച അവസാന കണക്കെടുപ്പുകള്‍ക്കായി ഗിന്നസ് ലോക റെക്കോഡ് പ്രതിനിധി റോബ് മുള്ളോയി രണ്ടു ദിവസം മുമ്പ് മുംബൈയില്‍നിന്ന് 830 കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ വസതിയിലെത്തിയിരുന്നു.

വ്യത്യസ്ത സമയങ്ങളിലായി മൂന്നുവട്ടം മുള്ളോയിയുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ ജ്യോതിയുടെ ഉയരം രേഖപ്പെടുത്തി ബോധ്യപ്പെട്ടശേഷമായിരുന്നു റെക്കോര്‍ഡ് പ്രഖ്യാപനം.

പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞാണ് 'കുഞ്ഞ്' ജ്യോതി മാതാപിതാക്കളായ കിസാന്റെയും രഞ്ജനയുടെയും ഒപ്പം ഗിന്നസ് ലോകറെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചത്.

|
0

മുല്ലപ്പെരിയാറില്‍ ഡാം കെട്ടാനായി അഹോരാത്രം പരിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പരിവാരങ്ങളും അറിയാന്‍ ഒരു ചെന്നൈ മലയാളിയുടെ തുറന്ന കത്ത്.

മുല്ലപ്പെരിയാറില്‍ ഡാം കെട്ടാനായി അഹോരാത്രം പരിശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും പരിവാരങ്ങളും അറിയാന്‍ ഒരു ചെന്നൈ മലയാളിയുടെ തുറന്ന കത്ത്.

വിദ്യാഭ്യാസമുണ്ടെങ്കിലും മാന്യമായ ശമ്പളത്തില്‍ ജോലിചെയ്യാന്‍ ഞങ്ങളെ പോലുള്ള യുവതലമുറയ്ക്ക് ചെന്നൈ, ബാഗ്ലൂര്‍ പോലുള്ള നഗരങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നത് മലയാളികള്‍ക്കെല്ലാം അറിയാവുന്ന നഗ്നമായ സത്യമാണ്. ചെന്നൈ എന്ന ഒരു മെട്രോ നഗരത്തില്‍ മാത്രം, ഏഴ് ലക്ഷത്തോളം മലയാളികളാണ് സ്ഥിര താമസക്കാരും അല്ലാതെയുമായി ഉള്ളത്. ചരിത്രത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത ഒരു ഉള്‍ഭയത്തിന് അടിമകളാണ് ഇന്ന് ഇവിടുത്തെ മലയാളികള്‍. പ്രശ്‌നം മുല്ലപ്പെരിയാര്‍ തന്നെ. കേരളത്തിന്റെ നദിയില്‍ നിന്നുള്ള ജലം തമിഴ്‌നാടിന് നല്‍കുന്നുവെന്ന് കേരളം അവകാശപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മുന്‍ മന്ത്രിയായിരുന്നു പ്രേമചന്ദ്രന്‍ ആണ് ഈ പ്രശ്‌നത്തിലെ അപകട സാധ്യതയെ ഇത്രയും സാമൂഹികവല്‍കരിച്ചത്. നന്ന്, ജനങ്ങളുടെ സുരക്ഷയെ കുറിച്ച് അല്‍പ്പമെങ്കിലും ബോധമുള്ള ജനപ്രതിനിധികളെ കാണുന്നത് സന്തോഷജനകമായ വസ്തുതയാണ്.
പക്ഷെ, ഇന്ന് ഞങ്ങളെ പോലുള്ള ചെന്നൈയിലെ തൊഴിലാളികള്‍ കേരളത്തിലുണ്ടാകുന്ന ഓരോ സംഭവങ്ങളുടെയും തീക്ഷണമായ പ്രതികരണങ്ങള്‍ തമിഴ്‌നാട്ടില്‍ അനുഭവിക്കുകയാണ്. ഇവിടെ എവിടെ തിരിഞ്ഞാലും ഇപ്പോള്‍ മുല്ലപ്പെരിയാര്‍ തന്നെയാണ് വിഷയം. ഓഫീസില്‍ ‘മുല്ലപ്പെരിയാര്‍’ എന്ന് മിണ്ടിയാല്‍ തമിഴര്‍ കാക്കക്കൂട്ടത്തിന് കിട്ടിയ കോഴി കുഞ്ഞിനെ പോലെ വലിച്ച് കീറാന്‍ തുടങ്ങും. പിന്നെ എടുക്കാന്‍ പറ്റുന്ന ഒരേ ഒരു നിലപാട്‌ അങ്ങും ബഹുമാനപ്പെട്ട എജിയും സ്വീകരിച്ചിരിക്കുന്ന തമിഴ്‌നാട് അനുകൂല നിലപാട് തന്നെയാണ്.

തമിഴ്‌നാട്ടില്‍ എട്ട് കോടി ജനങ്ങളുണ്ടെന്നും അതിന്റെ നാലില്‍ ഒന്ന് അല്ലേ കേരളത്തില്‍ ഉള്ളൂവെന്നും അടി തുടങ്ങിയാല്‍ “ഇന്ത മലയാളത്താന്‍ അടിവാങ്കത്താന്‍ പോറാന്‍’ എന്നുമാണ് ഇവിടുത്തെ മലയാളികളുടെ ടീ ഷോപ്പുകളില്‍ എത്തുന്ന തമിഴരുടെ സംസാരം. മലയാളികള്‍ തമിഴ് സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മലയാളം സംസാരിച്ച് മലയാളിയാണെന്ന തിരിച്ചറിവ് തമിഴര്‍ക്ക് നല്‍കേണ്ടതില്ല എന്ന ലക്‌ഷ്യമാണ് ഇതിനു പിന്നില്‍.


അങ്ങും പരിവാരങ്ങളും ഡല്‍ഹിയിലേക്കും പിന്നീട് നാട്ടിലേക്കും (കേരളം) വിമാനയാത്രകള്‍ നടത്തി നമ്മുടെ തന്നെ നികുതി പണം പാഴാക്കുന്നതായ വാര്‍ത്തകളും പത്രങ്ങളില്‍ കാണുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം പ്രധാനമന്ത്രിയെ കൊണ്ട് ഇതുവരെ വായ് തുറന്ന് ഒരക്ഷരം മിണ്ടിക്കാന്‍ കഴിയാത്ത കേരളത്തിന്റെ സ്വന്തം കോണ്‍ഗ്രസുകാരില്‍ നിന്നും ഞങ്ങള്‍ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്? തമിഴ്‌നാട്ടില്‍ താമസക്കാരായ മലയാളികളുടെ സുരക്ഷയെ കുറിച്ച് കേരള സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേക നിയമസഭ കൂടി പ്രമേയം പാസാക്കി, സമരം ശക്തമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടാകുന്നു. അതൊക്കെ നിങ്ങളുടെ രാഷ്‌ട്രീയപരമായ നിലപാടുകള്‍. ഇതൊക്കെ തന്നെയാണ് ഇവിടെ തമിഴ്‌നാട് സര്‍ക്കാറും ചെയ്യുന്നത്.
ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാനും താമസിക്കാനുമുള്ള സ്വാതന്ത്ര്യമുള്ള ഞങ്ങളെ പോലുള്ള സാധാരണ പൌരന് എന്ത് അടിസ്ഥാന സുരക്ഷയാണ് ഭരണാധികാരികള്‍ നല്‍കുന്നത്? തമിഴ് ജനതയുടെ അടി കൊണ്ട് ചാകേണ്ടി വരുമോയെന്നുള്ള ആധിയാണ് ഞങ്ങള്‍ക്കുള്ളത്. ഇതിന് എന്ത് പരിഹാരമാണ് ഞങ്ങള്‍ തിരഞ്ഞെടുത്ത ഞങ്ങളുടെ ജനപ്രതിനിധികള്‍ ചെയ്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ അല്പം ആശ്വാസം ലഭിക്കുമായിരുന്നു.


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ചെന്നൈ മലയാളികള്‍ക്കുണ്ടാ‍യ ചില മാറ്റങ്ങള്‍ ഇതാ -


1. ചൈന്നൈയിലെ ഭൂരിപക്ഷം മലയാളി ചായക്കടകളിലും തമിഴ് സ്റ്റാഫുകള്‍ക്ക് റിക്രൂട്ട്‌മെന്റ് (അങ്ങനെയെങ്കിലും അത് തമിഴരുടെ കടയാകട്ടെ എന്ന് കരുതിയാണ്)

2. മലയാളികള്‍ പുറത്തിറങ്ങി നടക്കുന്നതും ബാറുകളില്‍ പോകുന്നതും കുറച്ചിട്ടുണ്ട്. മലയാളം സംസാരിച്ച് തമിഴരുടെ കൈകളില്‍ നിന്നും അടി വാങ്ങേണ്ടതില്ല എന്ന സ്വബോധത്തില്‍ നിന്നുമുണ്ടായ തിരിച്ചറിവ്.

3. മുല്ലപ്പെരിയാര്‍ എന്ന വിഷയം ഓഫീസുകളില്‍ മിണ്ടാതെയിരിക്കുക.

4. മലയാളം പത്രം, വാരിക, മാസിക എന്നിവ കൈയ്യില്‍ കരുതുന്ന സ്വഭാവം മാറ്റി. കരുതിയാലും പൊതിഞ്ഞ് സൂക്ഷിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനപ്രതിനിധികള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം -

1. കേരളത്തില്‍ നിന്ന് യുപി‌എയിലുള്ള എല്ലാ എം‌പിമാരെയും രാജിവയ്പ്പിക്കണം. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്ത കേന്ദ്ര സര്‍ക്കാറിനെ ഞങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ പിന്തുണയ്ക്കേണ്ടതില്ല. തെലുങ്കാനയില്‍ എം‌പിമാര്‍ കാണിച്ച ആവേശത്തിന്റെ ഒരു ശതമാനമെങ്കിലും നമ്മുടെ എം‌പിമാര്‍ കാണിക്കാന്‍ തയ്യാറാകണം.

2. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ പാര്‍ലെമെന്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമിരിക്കണം. ഇത് പ്രതിപക്ഷത്തിനുമാകാം. ജനങ്ങളോട് കൂറുള്ളവരാണെങ്കില്‍ നിങ്ങള്‍ക്കൊപ്പം നിരാഹാരമിരിക്കാന്‍ ജനങ്ങളുമുണ്ടാകും.

3. തമിഴ്‌നാട് സര്‍ക്കാറിനെ ബന്ധപ്പെട്ട് മലയാളികളുടെ സുരക്ഷ 100 ശതമാനം ഉറപ്പാക്കണം. ഒപ്പം കേരളത്തിലുള്ള തമിഴരുടെ സുരക്ഷയും.

4. തമിഴ്‌നാടിന് അനുക്കൂലമായല്ല, കേരളത്തിന് അനുകൂലമായ എല്ലാ വാദങ്ങളും സുപ്രീംകോടതിയില്‍ ശക്തമായി നിരത്തി വാദിക്കണം. (വാദിക്കാന്‍ അറിയാവുന്ന ഏതെങ്കിലും നല്ല അഡ്വക്കേറ്റിനെ പൈസ നല്‍കി വയ്ക്കണമെന്നതും പരിഗണിച്ചാല്‍ നന്ന്.‌)


|
0

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍


ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്.

സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ്‌ ;

എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...



ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക്‌ ചെയ്താല്‍ മതി.

















അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ഹാപ്പി വ്യൂവിംഗ് :-))

|
Related Posts Plugin for WordPress, Blogger...

Copyright © 2009 Kodanadan Blog All rights reserved. Theme by Jal. | Bloggerized by Kodanadan.